1/18/10

. പാനൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌ വെട്ടേറ്റു

. പാനൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകന്‌ വെട്ടേറ്റു
പാനൂര്‍: പാനൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‌ വെട്ടേറ്റു. ഇന്നലെ രാത്രി 9.50ന്‌ പാനൂര്‍ സി.ഐ ഓഫീസിനു പിന്നിലുള്ള റോഡില്‍വെച്ചാണ്‌ വെട്ടേറ്റത്‌. ഗുരുതരമായി പരിക്കേറ്റ കൂറ്റേരി താഴെക്കണ്ടിയില്‍ ഭാസ്‌കരന്റെ മകന്‍ ജിത്തു എന്ന സുബിനാണ്‌(27) വെട്ടേറ്റത്‌. ഇയാളെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്‌പത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട്‌ മെഡിക്കല്‍കോളേജിലേക്ക്‌ മാറ്റി.
ഇന്നലെ വൈകീട്ട്‌ ജിത്തുവും സംഘവും സി.പി.എം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന്‌ ജിത്തുവും കൂട്ടുകാരും തിരിച്ചുവരുന്നതും കാത്തുനിന്ന സി.പി.എം പ്രവര്‍ത്തകര്‍ വെട്ടുകയായിരുന്നു. ജിത്തുവിനോടൊന്നിച്ചുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെ വെട്ടേറ്റ ജിത്തുവിനെ ഏറെനേരം കാണാതായതിനെ തുടര്‍ന്ന്‌ അഭ്യൂഹം പരന്നു.
സംഭവം അറിഞ്ഞ്‌ ബി.ജെ.പി പ്രവര്‍ത്തകരും പോലീസും സ്ഥലത്തെത്തി. ഇതിനിടെ സമീപത്തുള്ള കുറ്റിക്കാട്ടില്‍ വെട്ടേറ്റ നിലയില്‍ ജിത്തുവിനെ കണ്ടെത്തുകയായിരുന്നു. പാനൂര്‍ എസ്‌.ഐ യഹ്‌യയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ വെട്ടേറ്റ ജിത്തുവിനെ ആസ്‌പത്രിയിലെത്തിച്ചത്‌. ജിത്തു മരിച്ചെന്ന കിംവദന്തി പരന്നതോടെ പാനൂരും സമീപ പ്രദേശത്തിലും രാത്രി വൈകിയും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്‌. പാനൂരില്‍ പലയിടത്തും സ്‌ഫോടനമുണ്ടായി.

No comments:

Post a Comment